Posts

Showing posts from June, 2017

അവൾ ആമി

സഖാവിന്, ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. നാല് കുട്ടികൾ.  അവർ എന്നെ ആമി എന്ന് വിളിച്ചു. മാധവിക്കുട്ടിയെ തീരെ ഇഷ്ടമല്ലാത്ത നിന്റെ കുട്ടികൾ എന്നെ ആമി എന്ന് വിളിച്ചത് കുറച്ചൊന്നുമല്ല എന്നെ അത്ഭുതപ്പെടുത്തിയത്. അല്ല മാധവിക്കുട്ടിയെ ഇഷ്ടമാണെന്ന് ഒരിക്കൽ പോലും നീ എന്നോട് പറഞ്ഞിരുന്നില്ല. നിനക്കിഷ്ട്ടം സുഗതകുമാരിയുടെ വരികളോടായിരുന്നു. ആദ്യം നീ എനിക്ക് സമ്മാനിച്ച കവിതയും സുഗതകുമാരിയുടേതായിരുന്നല്ലോ.  നിനക്കോർമ്മയുണ്ടോ. നിന്റെ മനസ്സിൽ അഞ്ചു കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. എന്റെ ആഗ്രഹപ്രകാരം നിയത് നാലാക്കി. പേരുകൾ പോലും പരതി  . എത്ര അനായാസം നീയൊരു കുട്ടിയെ അല്ല നമ്മൾ ഒരു കുട്ടിയെ വേണ്ടന്നു വച്ചു ? ഒരു തരത്തിൽ ഭ്രൂണഹത്യ എന്ന് തന്നെ പറയാവുന്ന ഒന്ന്. ഉരുവാകും മുൻപേ മനസ്സിൽ നിന്നും വെട്ടിയെറിഞ്ഞ ഒരു ഭ്രൂണം. അതൊരു അവൾ ആയിരുന്നിരിക്കണം . അതിനാലാവാം ബാക്കിയുള്ള നാല് കുഞ്ഞുങ്ങൾ എന്നെ ആമി എന്ന് വിളിച്ചത്. അവർ ചേർന്ന് അവൾക്കിടാൻ വച്ചിരുന്ന പേരാവണം..  ഒരു പക്ഷെ നമ്മൾ വേണ്ടെന്നു വച്ചതു നിലാവിനെ വാക്കുകളിൽ നിറയ്ക്കുന്നൊരു കൊച്ചു മാലാഖയെ ആണെങ്കിലോ? വാന്ഗോഗിനേക്കാൾ അധികമായി മഞ്ഞ...

സഖാവിന്

സഖാവിന്. എന്തുറപ്പിൻമേലാണ് നീയിങ്ങനെ എന്നെ സഖാവെ എന്ന് നീട്ടി വിളിക്കുന്നത് എന്നാവും വായിച്ചു തുടങ്ങിമ്പോഴേ ഉള്ള ചിന്ത.. അല്ലായോ? മേഘങ്ങൾക്കുള്ളിൽ മഴയല്ല ഒരു കൊട്ട ചിരിയാണുള്ളതെന്നും, ആ ചിരികളത്രയും അതിഗംഭീരമായി പെയ്തിറങ്ങുമ്പോൾ നീയെന്തിനാണ് ചുവരുകൾക്കിടയിൽ ഒളിച്ചിരിക്കുന്നതെന്നും ചോദിക്കുന്നവനെ മറ്റെന്താണ് വിളിക്കുക.. പറഞ്ഞു വരുന്നതിത്രമാത്രമാണ്.. ഇവിടെ മഴയാണ്..  ഇപ്പോഴും ഈയുള്ളവൾ ജനലഴികളിൽ കൂടി മാത്രം മഴ കാണുന്നു. നിന്റെ വിയർപ്പും ഉപ്പും ഗന്ധവും  ചേർന്നൊലിച്ച മരണം പോലെയൊന്ന്.. നിലയ്ക്കാത്ത പെയ്ത്ത്..  നിന്റെ അവൾ